എന്റെ അച്ചച്ചൻ :കെ മാധവൻ നായർ

 


മഞ്ചേരി NSS ഹൈസ്കൂളില്ചരിത്രാധ്യാപകനായിരുന്ന അക്ബര്അലി മാഷാണ് അച്ഛച്ഛനെക്കുറിച്ച് അറിയാനുള്ള എന്റെ താല്പര്യം ജ്വലിപ്പിച്ചത്. ഇതല്ല ശരിയായ ചരിത്രമെന്ന് ക്ലാസില്ഞങ്ങളെ പഠിപ്പിക്കുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു. തന്റെ മുത്തച്ഛന്റെ പേര് ഇവിടെ വേണമായിരുന്നു. ഇവിടെ പരാമര്ശിക്കപ്പെട്ട  സംഭവങ്ങളിലെല്ലാം അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും പേര് കാണുന്നില്ല. എന്തുകൊണ്ടാണിങ്ങനെ? ഇങ്ങനെ സംഭവിക്കാന്അനുവദിക്കരുത്. ഇത് തന്റെ മുത്തച്ഛനോട് നീതി ചെയ്യുന്നതല്ല. ഇതാണ് അക്ബര്അലി മാഷ്  പറഞ്ഞിരുന്നത്.

മാഷിനെ ഞങ്ങള്വിദ്യാര്ത്ഥികളെല്ലാം സ്നേഹിച്ചിരുന്നു. പ്രദേശത്തെ ബോയ്സ് ഹൈസ്കൂളില്നിന്ന് വിരമിച്ചാണ് അദ്ദേഹം ഞങ്ങളുടെ സ്കൂളില്എത്തിയത്. അന്തസ്സാര്ന്ന രീതിയില്ശുഭ്രവസ്ത്രം ധരിച്ച് എല്ലായിപ്പോഴും സുസ്മേരവദനനായി ക്ലാസിലെത്തിയിരുന്ന അദ്ദേഹം വിദ്യാര്ത്ഥികളില് ചരിത്രത്തോടുള്ള താല്പര്യമുണര്ത്തി. 1982 ലെ ഒരു പ്രത്യേക സംഭവം ഞാന്ഓര്ക്കുന്നു. എന്നെ കണ്ടപ്പോള്ഓടി അടുത്തുവന്ന അദ്ദേഹം, എങ്ങനെയുണ്ടായിരുന്നു തലേന്ന് രാത്രിയിലെ പരിപാടിയെന്ന് അന്വേഷിച്ചു. “ എന്താണ് അവിടെ സംഭവിച്ചത്? എല്ലാം എന്നോട് പറയൂ. അതേക്കുറിച്ചറിയാന്എനിക്ക് ആഗ്രഹമുണ്ട്”. എന്റെ അമ്പരപ്പ് കണ്ടിട്ടാവണം അദ്ദേഹം ചോദിച്ചു: '”എന്താ താന്കോഴിക്കോട് പോയില്ലേ? മുത്തച്ഛനെ ആദരിക്കുന്ന പരിപാടിയില്പങ്കെടുത്തില്ലേ?” ഞാന്പറഞ്ഞു: “എന്റെ അച്ഛന്ഇന്നലെ കോഴിക്കോട് പോയിട്ടുണ്ടായിരുന്നു. അത് പരിപാടിയില്പങ്കെടുക്കാനായിരിക്കാം. “ “എനിക്കതില്പങ്കെടുക്കാന്കഴിഞ്ഞിരുന്നെങ്കില്‍! എന്തുകൊണ്ടാണ് താന്ഇത്തരമൊരു അസുലഭാവസരം നഷ്ടപ്പെടുത്തിയത്?എന്ന പ്രതികരണത്തില്നിന്ന് എന്റെ മറുപടി അദ്ദേഹത്തിലുണ്ടാക്കിയ നിരാശ എനിക്ക് വായിച്ചെടുക്കാന്കഴിഞ്ഞു. ഇതിനുശേഷമാണ് എന്റെ മുത്തച്ഛനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്ശങ്ങളുടെ ഗൗരവം ഞാന്ഉള്ക്കൊണ്ടത്. അദ്ദേഹം മുത്തച്ഛന്റെ വലിയ ആരാധകനായിരുന്നു.

അച്ഛനോട് ഇതിനെക്കുറിച്ച് ചോദിക്കാന്ഞാന്തീരുമാനിച്ചു. അത്താഴത്തിനിടെ അത് ചോദിച്ചു, “അച്ഛാ  ആരായിരുന്നു അച്ചച്ചൻ ‍?. അദ്ദേഹം മഹാനായിരുന്നുവെന്ന് അക്ബര്അലി മാഷ് പറയുന്നു. അങ്ങനെയായിരുന്നോ? കോഴിക്കോട്ട് പരിപാടിയില്പങ്കെടുക്കാന്ഞങ്ങള്അച്ഛനോടൊപ്പം വരാതിരുന്നതില്മാഷ് അസ്വസ്ഥനായി. എന്തായിരുന്നു പരിപാടി?” അച്ഛച്ഛന്റെ ജന്മശതാബ്ദി ആഘോഷമായിരുന്നു അതെന്ന് അച്ഛൻ  പറഞ്ഞു. ഞാന്കൂടുതല്അറിയാന്ആഗ്രഹിച്ചു. അപ്പോള്അച്ഛന്കൂടുതല്കഥകള്പറയാന്തുടങ്ങി. അദ്ദേഹം വളരെ നല്ല അച്ഛനായിരുന്നുവെന്ന് പറഞ്ഞാണ് അച്ഛന്തുടങ്ങിയത്. യുവാവായിരിക്കെ ഉച്ചയൂണിനും അത്താഴത്തിനും എല്ലാ കറികളും ചേര്ത്ത് ചോറുരുളയുണ്ടാക്കി അദ്ദേഹം കുട്ടികളെ ഊട്ടുമായിരുന്നു. അച്ഛച്ഛനില്നിന്നുള്ള വിഹിതം ലഭിക്കാതെ എന്റെ അച്ഛന്ഒരിക്കലും ഭക്ഷണം കഴിക്കുമായിരുന്നില്ല. പക്ഷേ, മൂന്നോ നാലോ വയസ്സ് പിന്നിട്ട ശേഷം അച്ഛൻ   വളരെ കുറച്ച് മാത്രമാണ് അച്ഛച്ഛനെ കാണാന്കിട്ടിയിരുന്നുള്ളൂ. സ്വാതന്ത്ര്യസമരത്തിന്റേയും ഒരു മുന്നിര പത്രത്തിന്റേയും നേതാവായിരുന്നതിനാല്അച്ഛച്ഛന് വലിയ തിരക്കായിരുന്നു. സ്വാതന്ത്ര്യ സമരത്തില്ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം അഭിഭാഷകവൃത്തി നിര്ത്തി. കേരള പ്രദേശ് കോണ്ഗ്രസ് കമ്മറ്റി( കെപിസിസി) രൂപീകരിച്ച് അതിന്റെ ആദ്യ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ ചാലപ്പുറത്തെ സ്വന്തം വീട് കോണ്ഗ്രസ് ഓഫീസായി മാറി. അതൊരു ഗസ്റ്റ് ഹൗസ് പോലെയായി. പ്രാദേശിക തലത്തിലും ദേശീയ തലത്തിമുള്ള കോണ്ഗ്രസ് നേതാക്കള്വന്ന് താമസിച്ചു. അതിഥികളെ പരിചരിക്കുന്നതിനായി അച്ഛമ്മ അടുക്കളയില്വലിയ തിരക്കിലുമായിരുന്നു. വീട്ടില്ഏറെ തങ്ങിയിട്ടുള്ള കാര്യം കെ.പി. കേശവമേനോന്‍ 'കഴിഞ്ഞ കാലം' എന്ന ആത്മകഥയില്ഓര്മ്മിക്കുന്നുണ്ട്. തൊട്ടടുത്തുള്ള സ്കൂള്  സ്വാതന്ത്ര്യസമരത്തില്ചേരാന്ആഗ്രഹിക്കുന്ന യുവാക്കള്ക്ക് പരിശീലനം നല്കാന്ഉപയോഗിച്ചിരുന്നതായി എന്റെ അച്ഛന്പറഞ്ഞിട്ടുണ്ട്.

ജവഹര്ലാല്നെഹ്റു 1928 ല്കോഴിക്കോട് സന്ദര്ശിച്ചതും അച്ഛന്വിവരിക്കുകയുണ്ടായി. കോണ്ഗ്രസ് അധ്യക്ഷനായിരുന്ന അച്ഛച്ഛന്തന്റെ പുതിയ ഫോര്ഡ് കാറില്കയറ്റിയാണ് അവിടെയൊരു പരിപാടിയില്പങ്കെടുപ്പിക്കാന്കൊണ്ടുപോയത്. വഴിനീളെ നെഹ്റുവിനെ കാണാന്വലിയ ജനക്കൂട്ടമായിരുന്നു.  ഇവര്ക്കിടയിലൂടെ കാറ് സാവധാനമാണ് പോയത്. ആവേശഭരിതനായ നെഹ്റു കാറില്നിന്ന് പുറത്തുചാടുകയും, കാഴ്ചക്കാരില്ഒരാളുടെ സൈക്കിള്വാങ്ങി പതിനൊന്നുകാരനായ എന്റെ അച്ഛനേയും പിന്നിലിരുത്തി വേദിയിലേക്ക് വേഗത്തില്ഓടിച്ചുപോയി.

കഥകളൊക്കെ വീട്ടില്പറയുമായിരുന്നെങ്കിലും എന്തോ കാരണത്താല്ചരിത്ര പുസ്തകങ്ങളില്അച്ഛച്ഛന് ഇടം കിട്ടുകയോ, എന്റെ  സുഹൃത്തുക്കളില്ആരും തന്നെ അദ്ദേഹത്തെക്കുറിച്ച് അറിയുകയോ ചെയ്തില്ല.

കുറേ വര്ഷങ്ങള്ക്ക് ശേഷം അസുഖബാധിതനാണെന്നറിഞ്ഞ് ഞങ്ങള്ചില സുഹൃത്തുക്കള്അക്ബര്അലി മാഷിനെ അദ്ദേഹത്തിന്റെ വീട്ടില്കാണാന്പോയി. അച്ഛച്ഛന്റെ പേരക്കുട്ടിയാണ് ഞാനെന്ന് മാഷ് ഭാര്യയെ പരിചയപ്പെടുത്തി. ഒരു ദിവസം താന്മുത്തച്ഛന്റെ പേര് പുറത്തുകൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പു തരണമെന്ന് മാഷ് ആവശ്യപ്പെട്ടു.  വാചകം എന്നില്എപ്പോഴുമുണ്ട്.

വര്ഷങ്ങള്പിന്നെയും കടന്നുപോയി. മറ്റ് മുന്ഗണനകള്മേല്ക്കൈ നേടിയപ്പോഴും അച്ഛച്ഛനെക്കുറിച്ച് അറിയാനുള്ള ഔത്സുക്യം എന്റെ മനസ്സിന്റെ അടിത്തട്ടില്നിലനിന്നു.

ഒരു ദിവസം എന്റെ  ഒരു അടുത്ത സുഹൃത്ത്, മുഹമ്മദ് അബ്ദുള്റഹ്മാന്സാഹിബിന്റെ പുസ്തകം വായിച്ചതിനെക്കുറിച്ച് ആശ്ചര്യത്തോടെ ഇങ്ങനെ പറഞ്ഞു: ' തന്റെ അച്ഛച്ഛനും അബ്ദുള്റഹ്മാന്സാഹിബും 1920 ലെ നാഗ്പൂര്കോണ്ഗ്രസ് സമ്മേളനത്തില്പങ്കെടുത്ത കാര്യം തനിക്ക് അറിയുമോ? മലബാര്‍, കൊച്ചി, തിരുവിതാംകൂര്എന്നിവയെ ഒരുമിച്ച് കൊണ്ടുവന്ന് ഒരോറ്റ സംസ്ഥാനമാക്കണമെന്നും, അതിന് കേരളമെന്ന പേര് നല്കണമെന്നും അഭ്യര്ത്ഥിച്ചത് തന്റെ മുത്തച്ഛനാണ്. മലബാര്പ്രദേശ് കോണ്ഗ്രസ് എന്നതിന് പകരം കേരള പ്രദേശ് കോണ്ഗ്രസ് എന്നാവണമെന്നും നിര്ദ്ദേശിച്ചു. ഇതിനുശേഷം കെപിസിസിയുടെ ആദ്യ സെക്രട്ടറിയായി തന്റെ മുത്തച്ഛന്തെരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന രൂപീകരണത്തിന്റെ കാരണക്കാരന്അദ്ദേഹമായിരുന്നു എന്നതാണ് ഇതിനര്ത്ഥം'. എന്റെ സുഹൃത്ത് തമാശയോടെ ഇങ്ങനെ കൂട്ടിച്ചേര്ത്തു, ' അതായത് യഥാര്ത്ഥത്തില്തന്റെ മുത്തച്ഛനാണ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി!!!'  വാക്കുകള്എന്നില്ശക്തമായ  സ്വാധീനം ചെലുത്തി.

അച്ഛച്ഛന്ഗാന്ധിജിയും മറ്റുമായി നടത്തിയ കത്തിടപാടുകള്അച്ഛമ്മയുടെ വീട്ടില്നിന്ന് നഷ്ടപ്പെട്ടുവെന്ന സംസാരം എന്റെ കോളേജ് പഠനകാലത്ത് ഞാന്കേട്ടിരുന്നു. രാഷ്ട്രപിതാവുമായുള്ള കത്തിടപാടുകള്‍? അത് ശരിയായിരിക്കുമോ?

എന്തായാലും അത് വിശ്വസിക്കാന്പ്രയാസമായിരുന്നു. കുറച്ചുവര്ഷങ്ങള്ക്ക് ശേഷം എന്റെ സഹോദരന്അച്ചുവേട്ടന്എനിക്കും എന്റെ കൂടപ്പിറപ്പുകള്ക്കും അച്ഛച്ഛനെക്കുറിച്ചുള്ള ഗാന്ധിജിയുടെ പ്രസംഗം അയച്ചു തന്നു. 1934 ല്കോഴിക്കോട് ടൗണ്ഹാളില്നടന്ന, മുത്തച്ഛന്റെ ഛായാചിത്ര അനാച്ഛാദന ചടങ്ങില്പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗാന്ധിജി.

തൊട്ടുകൂടായ്മയ്ക്കെതിരായുള്ള പോരാട്ടത്തില്ഏറെ മുന്പന്തിയിലായിരുന്നു മലബാര്‍. അനാചാരം ദൂരീകരിക്കുന്നതില്മഹത്തായ ത്യാഗങ്ങള്ആണ് മലബാറിൽ ഉണ്ടായിട്ടുള്ളത്. കെ മാധവൻ നായരുടെ  ച്ഛായാചിത്രം അനാച്ഛാദനം ചെയ്യുന്നതിനേക്കാള്ഉപരിയായി എന്താണ് യോഗത്തിന്റെ പരിപാവനതയായി ഓര്മ്മിപ്പിക്കുന്നത്? ഭൗതികദേഹം ഉപേക്ഷിച്ച ഒരാളെ നാം അനുസ്മരിക്കുമ്പോഴും അവരുടെ ബൗദ്ധിക സംഭാവനകളിലൂടെയല്ല, മറിച്ച് സദ് വൃത്തികളിലൂടെയാണ് അവര്നമ്മുടെയുള്ളില്ജീവിക്കുന്നതെന്ന് നമുക്ക് കണ്ടെത്താന്കഴിയും

അനാച്ഛാദന ചടങ്ങുകള്ക്ക് ശേഷം ഗാന്ധിജി മാതൃഭൂമി ഓഫീസ് സന്ദര്ശിച്ചിരുന്നു. അവിടുത്തെ ജീവനക്കാരെ അദ്ദേഹം അഭിസംബോധന ചെയ്തു. ട്രസ്റ്റിന്റെ ആത്മാവായിരുന്ന മാധവന്നായരുടെ അവിരാമ പ്രയ്തനമാണ് മലബാറില്മാതൃഭൂമി പത്രത്തിന് അനുപമമായ സ്ഥാനം നേടിക്കൊടുത്തത്. ജീവനക്കാര്ഓരോരുത്തരും അദ്ദേഹത്തിന്റെ ആദര്ശങ്ങള്പിന്തുടരണമെന്നും ഗാന്ധിജി അഭ്യര്ത്ഥിച്ചു. യാതൊരു വൈമനസ്യവും കൂടാതെ ഹരിജന പ്രക്ഷോഭത്തെ പൂര്ണ്ണ മനസ്സോടെ അനുകൂലിച്ച വ്യക്തിയാണ് മാധവന്നായരെന്നുമായിരുന്നു ഗാന്ധിജി അഭിപ്രായപ്പെട്ടത്.

ഇതെല്ലാം എന്നില്ഞെട്ടലുളവാക്കി. ഗാന്ധിജിയെപ്പൊലൊരാള്ഒരു വ്യക്തിയെക്കുറിച്ച് ഇത്ര ശ്രേഷ്ഠമായി സംസാരിക്കണമെങ്കില് വ്യക്തി എത്ര മഹത്വം ഉള്ളയാളായിരിക്കണം!. ചിന്ത അച്ഛച്ഛനെക്കുറിച്ച് കൂടുതല്അറിയുന്നതിനുള്ള അഗ്നിയായി എന്റെ ഉള്ളില്ജ്വലിച്ചു. ഞാന്അദ്ദേഹത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുഎസില് താമസിക്കുന്നതിനാൽ, (ഗൂഗിളിന്റെ ആവിര്ഭാവത്തിന് മുന്പ്), ലൈബ്രറികളില്നിന്നും കേരള ചരിത്രം സംബന്ധിക്കുന്ന വസ്തുതകള്ഒന്നും ലഭ്യമല്ലാതിരുന്നത് എന്നെ നിരാശപ്പെടുത്തി. എനിക്ക് എന്ത് ചെയ്യാന്സാധിക്കും എന്നതായിരുന്നു അനുദിനമുള്ള ചിന്ത. എവിടെ നിന്നാണ് എനിക്ക് വിവരങ്ങള്ലഭിക്കുക?. വര്ഷങ്ങള്കടന്നുപോയി. ഒരു ദിവസം ഞാന്കരുതി, സബര്മതി ആശ്രമത്തിലേക്ക് ഒരു കത്തെഴുതാം. ജനങ്ങള്ഗാന്ധിജിക്ക് അയച്ച കത്തുകള്അവിടെ സംരക്ഷിച്ചിട്ടുണ്ടെങ്കിലോ?  അച്ഛച്ഛനും ഗാന്ധിജിയും തമ്മിലുണ്ടായിരുന്ന കത്തിടപാടുകളില്  എനിക്ക് പ്രത്യേക താല്പര്യവുമുണ്ടായിരുന്നു. അവര്പരസ്പരം എഴുതിയിരുന്ന നിരവധി കത്തുകള്ആശ്രമത്തില്നിന്നും അയച്ചുതന്നു. അതെല്ലാം വായിച്ചുകഴിഞ്ഞപ്പോള്ഞാന്സ്തബ്ധയായി. കത്തുകളുടേയും അതില്എഴുതിയിരിക്കുന്ന  കാലഘട്ടത്തിന്റേയും അടിസ്ഥാനത്തില്ഇന്റര്നെറ്റിന്റെ സഹായത്താല്ഞാന്ഗവേഷണം ആരംഭിച്ചു. ഏതാനും വെബ്സൈറ്റുകളില്നിന്നും അച്ഛച്ഛനെക്കുറിച്ചുള്ള വിവരങ്ങള്കണ്ടെത്തി. ഇന്ത്യയില്നിന്നും വന്നപ്പോള്കൊണ്ടുവന്ന പ്രൊഫ. ജോൺ ഓച്ചന്തുരത്തിന്റെ കെ മാധവൻ നായർ ജന്മശതാബ്ദി സ്മരണിക, പ്രൊഫ. സി. കെ. മൂസദിന്റെ കെ മാധവൻ നായർ ജീവചരിത്രം ഉൾപ്പടെയുള്ള പുസ്‌തകങ്ങൾ ഈ സംരംഭത്തിന് എന്നെ ഏറെ സഹായിച്ചു.

കാരുത്തൊടിയില്മാധവന്നായര്

1882 ഡിസംബര്രണ്ടിന് മലപ്പുറത്തെ ഒരു സാധാരണ കുടുംബത്തിലായിരുന്നു കാരുത്തൊടിയില്മാധവന്നായരുടെ ജനനം. അമ്മാവന്കെ.കണ്ണന്നായരുടെ സഹായത്താലായിരുന്നു വിദ്യാഭ്യാസം. മാധവന്നായരുടെ വിജയങ്ങള്ക്ക് നിമിത്തമായതും അമ്മാവന്റെ അകമഴിഞ്ഞ പിന്തുണയായിരുന്നു. അദ്ദേഹമായിരുന്നു ചങ്ങനാശേരിയില്നിന്നും പ്രസിദ്ധീകരിച്ചിരുന്ന നായര്സര്വീസ് സൊസൈറ്റി മാസികയുടെ ആദ്യത്തെ പത്രാധിപര്‍.

1909 ല്തിരുവനന്തപുരം ലോ കോളേജില്നിന്നും നിയമ ബിരുദം നേടിയശേഷം കെ. മാധവന്നായര്മഞ്ചേരി കോടതിയില്പ്രാക്ടീസ് ആരംഭിച്ചു. അതിനുശേഷം പ്രാക്ടീസ് കോഴിക്കോടായി. 1911   കരുമത്തില്കല്യാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. അഞ്ച് കുട്ടികള്‍, മൂന്ന് ആണും രണ്ട് പെണ്ണും.

 

കെപിസിസിയുടെ ജനനം

1915 മുതല്സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്സജീവമായിരുന്നു കെ.മാധവന്നായര്‍. 1919 ല്ഗാന്ധിജി ഇന്ത്യന്നാഷണല്കോണ്ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തു. ബ്രിട്ടീഷുകാരില്നിന്നും സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു ഏക അജണ്ട. 1920 അഞ്ചാം  മലബാർ  ഡിസ്ട്രിക്ട് പൊളിറ്റിക്കൽ  കോൺഫറൻസ്  മഞ്ചേരിയിൽ  നടന്നു.  ഹിന്ദു  പത്രത്തിന്റെ  എഡിറ്റർ  കസ്തുരി  രംഗൻ അയ്യർ  ആയിരുന്നു  കോൺഫറൻസ് ഇന്ടെ  പ്രസിഡന്റ് . ആനി  ബസന്റും  പങ്കെടുത്തിരുന്നു  മലപ്പുറത്ത് കോണ്ഗ്രസിന്റെ നേതാവ് മാധവന്നായരായിരുന്നു. സ്വാതന്ത്ര്യ  നേട്ടത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ വിഭാഗക്കാരേയും യോഗത്തില്ഉള്പ്പെടുത്തി. കെ.പി കേശവ മേനോനെ പോലുള്ള സുഹൃത്തുക്കളോടും അക്കാലത്ത് കേരളത്തിന് വെളിയിലായിരുന്നവരോടും തിരിച്ചെത്തി യോഗത്തില്പങ്കുകൊണ്ട് പിന്തുണയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മലബാറില്പലയിടങ്ങളിലും പോയി അവര്പ്രസംഗിച്ചു. യോഗങ്ങളെല്ലാം വന്വിജയമായിരുന്നു. മലബാറില്‍, സ്വാതന്ത്ര്യ പോരാട്ടത്തിന് വേണ്ടിയുള്ള ശക്തമായ അടിത്തറ പടുത്തുയര്ത്താനും ഇത് സഹായിച്ചു.

കെ. മാധവന്നായരും അബ്ദുള്റഹിമാന്സാഹിബിനേപ്പൊലുള്ള മറ്റു നേതാക്കളും 1920 ഡിസംബറിൽ നടന്ന ഓള്ഇന്ത്യ കോണ്ഗ്രസ് കമ്മറ്റിയുടെ നാഗ്പൂര്സമ്മേളനത്തില്പങ്കെടുത്തു. യോഗത്തില്മലബാറിനെ പ്രതിനിധീകരിച്ചതും അദ്ദേഹമായിരുന്നു. കൊച്ചിയേയും മലബാറിനേയും തിരുവിതാംകൂറിനേയും സംയോജിപ്പിച്ച് ഒറ്റ സംസ്ഥാനം ആക്കണമെന്നും അത് കേരളമെന്ന് അറിയപ്പെടണമെന്നുമുള്ള പ്രമേയവും നാഗ്പുർ സമ്മേളനത്തില്മാധവന്നായര്അവതരിപ്പിച്ചു. പ്രമേയം ഐക്യകണ്ഠേന എല്ലാവരും അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് കേരള പ്രദേശ് കോണ്ഗ്രസ് രൂപീകരിച്ചത്.

നാഗ്പൂര്സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ മാധവന്നായരും മറ്റ് നേതാക്കളും 1921 ജനുവരി 30 ന് കോഴിക്കോട് ചാലപ്പുറത്തു മാധവൻ നായരുടെ വീട്ടിൽ വച്ച് യോഗം ചേര്ന്നു. കേരള പ്രദേശ് കോണ്ഗ്രസ് നിലവില്വന്നതും അന്നാണ്. കോഴിക്കോടായിരുന്നു ആസ്ഥാനം. തലശ്ശേരി, കോഴിക്കോട്, പാലക്കാട്, കൊച്ചി, ട്രാവന്കൂര്എന്നിവിടങ്ങളിലും 100 അംഗങ്ങളുമായി കെപിസിസി രൂപീകരിച്ചു. എല്ലാ താലൂക്കുകളിലും കോണ്ഗ്രസ് കമ്മറ്റി നിലവില്വരണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഐക്യ കേരളം എന്ന ആശയവും മുന്നോട്ടുവച്ചു. അത് ജനങ്ങള്ക്കിടയില്ഏറെ സ്വീകാര്യവുമായി. മാധവന്നായര്അതിന്റെ ആദ്യ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. യു. ഗോപാല മേനോനായിരുന്നു ജോയിന്റ് സെക്രട്ടറി. അന്ന് പ്രസിഡന്റ് പദവി നിലവില്വന്നിരുന്നില്ല. 1925 ല്  സ്ഥാനം നിലവില്വന്നപ്പോള്മാധവന്നായരെ തന്നെ ആദ്യത്തെ പ്രസിഡന്റായും കെ. കേളപ്പനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

1921 ഫെബ്രുവരിയില്കോഴിക്കോട്ട് നടന്ന നിസഹകരണ പ്രക്ഷോഭത്തില്പങ്കെടുത്തതിനെ തുടര്ന്ന് കെ. മാധവന്നായർ അറസ്റ്റിലായി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്കേരളത്തില്നിന്നും അറസ്റ്റ് വരിക്കുന്ന ആദ്യ നേതാക്കളില്ഒരാള്‍. അദ്ദേഹം ജയിലിലായിരുന്ന സമയത്താണ് കെപിസിസിയുടെ ആദ്യ യോഗം ഒറ്റപ്പാലത്ത് നടക്കുന്നത്. അധ്യക്ഷനായിരുന്നിട്ടുകൂടി മാധവന്നായര്ക്ക് യോഗത്തില്പങ്കെടുക്കാന്സാധിച്ചില്ല.  ആറ് മാസത്തിന് ശേഷമാണ് ജയില്മോചിതനാകുന്നത്.

ആറ് മാസത്തെ ജയില്ശിക്ഷ കഴിഞ്ഞ് മാധവന്നായരും മറ്റ് കോണ്ഗ്രസ് നേതാക്കളുമായ യൂ ഗോപാല മേനോൻ, യാക്കൂബ് ഹസ്സൻ, മൊയ്‌ദീൻ കോയ എന്നിവർ 1921 ആഗസ്റ്റ് 17 ന് കണ്ണൂർ ജയിലിൽനിന്നും പുറത്തു വന്നു. സംഭവം ശ്രീ കേശവമേനോന്വിവരിക്കുന്നത് ഇപ്രകാരമാണ്:

'”കോഴിക്കോട്ടെത്തുന്നതുവരെ വഴിയില്എല്ലാ റെയില്വേ സ്റ്റേഷനിലും അവര്ക്ക് വമ്പിച്ച സ്വീകരണം ലഭിച്ചു. അവരെ സ്വീകരിക്കുന്നതിനായി കോഴിക്കോട്ട് വന്തോതില്ഏര്പ്പാടുകള്ചെയ്തിരുന്നു. കോണ്ഗ്രസ് വാളണ്ടിയര്മാരും ഖിലാഫത്ത് വാളണ്ടിയര്മാരും പൊതുജനങ്ങളും വണ്ടിയുടെ വരവും കാത്ത് കോഴിക്കോട് റെയില്വേ സ്റ്റേഷനിലും തിരക്കിക്കൂട്ടി. യാക്കൂബ് ഹസ്സന്സാഹിബ് നേരിട്ട് മദിരാശിക്ക് മടങ്ങിപ്പോയി. ബാക്കി മൂന്ന് പേരേയും ഒരു ഘോഷയാത്രയായി പട്ടണത്തില്ക്കൂടി കൊണ്ടുപോകുന്നതിന് ഒരുക്കങ്ങള്ചെയ്തിരുന്നു. ഘോഷയാത്രയുടെ മുമ്പില്ടി.വി. ചാത്തുക്കുട്ടി നായര്ഉചിതമായ ഉടുപ്പ് ധരിച്ച് കുതിരപ്പുറത്ത് കയറി യാത്ര നിയന്ത്രിച്ചിരുന്നു. വാദ്യഘോഷങ്ങളും, ജയ് വിളിയും , ആര്പ്പുവിളിയുമായി സാവധാനത്തില്ക്രമപ്രകാരം പോയ ഘോഷയാത്ര നല്ലൊരു കാഴ്ചയായിരുന്നു. വിതാനിച്ച പട്ടണത്തെരുവുകളില്കൂടി പോകുമ്പോള്പല സ്ഥലങ്ങളിലും ജനങ്ങള്നേതാക്കന്മാരെ മാലയണിയിച്ചു. ഘോഷയാത്ര ചാലപ്പുറത്തു കോണ്ഗ്രസ് ആപ്പിസില്എത്തിച്ചേരുന്നതിന് മൂന്ന് മണിക്കൂര്വേണ്ടിവന്നു. അന്ന് വൈകുന്നേരം കടപ്പുറത്ത് കൂടിയ പൊതുയോഗത്തില്ആയിരക്കണക്കിനാളുകള്പങ്കെടുത്തു. ഹിന്ദു മുസ്ലിം മൈത്രി അതിന്റെ ഉച്ചത്തിലെത്തിയ അവസരമായിരുന്നു അത്. ഒരു മഹോത്സവം പോലെ സുദിനത്തെ പട്ടണവാസികള്ഉത്സാഹപൂര്വ്വം കൊണ്ടാടി.

ശ്രീ മാധവന്നായര്ക്ക് അന്ന് ലഭിച്ചത്പോലെ ഗംഭീരമായ ഒരു വരവേല്പ്പ് അക്കാലത്ത് മഹാത്മഗാന്ധിക്കൊഴികെ മറ്റാര്ക്കും ലഭിച്ചിട്ടുണ്ടാവില്ലെന്നാണ് 'മാതൃഭൂമിയുടെ ചരിത്രത്തില്‍' ശ്രീ വി.ആര്‍. മേനോന്പറഞ്ഞിട്ടുള്ളത്.

മാപ്പിള ലഹള

അദ്ദേഹം ജയിലില്കഴിയുമ്പോഴാണ് മാപ്പിള ലഹള ഏറനാട്ടിൽ പൊട്ടിപ്പുറപ്പെട്ടത്. ആറ് മാസമായി കാണാതിരുന്ന ഭാര്യയ്ക്കും മക്കള്ക്കും ഒപ്പം അദ്ദേഹത്തിന് സമയം ചിലവഴിക്കാന്കഴിഞ്ഞില്ല എന്നതായിരുന്നു ജയിലില്നിന്ന് വന്നതിന് ശേഷമുള്ള ഏറ്റവും സങ്കടകരമായ കാര്യം. എന്നിട്ടും സ്വന്തം ജീവിതം അപകടത്തിലാക്കി ഏറനാട് താലൂക്കിലെ വ്യത്യസ്ത സ്ഥലങ്ങള്സന്ദര്ശിച്ച അദ്ദേഹം അവിടുത്തെ മുസ്ലീം നേതാക്കളോട് ലഹള അവസാനിപ്പിക്കണമെന്ന് അഭ്യര്ത്ഥിച്ചു. ചിലയിടങ്ങളില്അത് വിജയിച്ചെങ്കിലും മറ്റ് സ്ഥലങ്ങളില്ഹിന്ദുക്കള്ക്കെതിരെയുള്ള പീഡനങ്ങള്തുടര്ന്നുകൊണ്ടേയിരുന്നു. ലഹളയുടെ ക്രൂരതയും വേദനയും അനുഭവിച്ച ഹിന്ദു കുടുംബങ്ങളേയും, മുസ്ലിം കുടുംബങ്ങളേയും നേരിട്ട് സന്ദര്ശിച്ച് സമാധാനിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സമയമായിരുന്നു അത്. ശാരീരികമായും മാനസികമായും ഇത് അദ്ദേഹത്തെ എത്രത്തോളം തളര്ത്തിയെന്നത് എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഇതേ സമയത്ത് തന്നെ കെ. മാധവന്നായരുടേയും മറ്റ് നേതാക്കളുടേയും സഹായമഭ്യര്ഥിച്ച് കൊണ്ട് മലബാര്കലാപത്തിലെ അഭയാര്ഥികള്കോഴിക്കോടിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. യാതൊരു മടിയുമില്ലാതെ അവര്ക്കും അദ്ദേഹം സഹായങ്ങള്നല്കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്കോണ്ഗ്രസ് ദുരിതാശ്വാസ കമ്മിറ്റിയും രൂപീകരിച്ചു. കോണ്ഗ്രസിന്റെ ഓഫീസായിരുന്ന സ്വന്തം വീട് പിന്നീട് ദുരിതാശ്വാസ കമ്മിറ്റിയുടെ ഓഫീസായി. എല്ലാ പ്രവര്ത്തനങ്ങളും ഏകോപിപ്പിച്ചിരുന്നത് അവിടെ നിന്നായിരുന്നു. ഗാന്ധിജി തന്നെ ജനങ്ങളോട് അപേക്ഷിച്ചതോടെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്നിന്നും പണം ഒഴുകിയെത്തി തുടങ്ങി. വ്യത്യസ്ത ഭാഗങ്ങളിലായി 25000 പേര്ക്കുളള ക്യാമ്പ് തുടങ്ങുകയും അവര്ക്ക് ഭക്ഷണം, മരുന്ന്,  തുണി തുടങ്ങിയ അവശ്യസാധനങ്ങള്നല്കുകയും ചെയ്തു. സേവന സന്നദ്ധതയും ത്യാഗ മനോഭാവവും അദ്ദേഹത്തെ കുറിച്ച് എന്നില്അഭിമാനമുണര്ത്തുന്നതാണ്.



(കെ പി കേശവ മേനോന്റെ "കഴിഞ്ഞ കാലത്തിൽ" നിന്ന്)

കേരളത്തിലെ തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നു

കേരളത്തിലെ ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും ഇല്ലാതാക്കുന്നതിന് കോണ്ഗ്രസിന്റെ മറ്റ് നേതാക്കളുമായി ചേര്ന്ന് കെ. മാധവന്നായര്അതികഠിനമായി പോരാടിയിരുന്നു. ഹിന്ദു വിഭാഗത്തിനിടയില്നിലനില്ക്കുന്ന വിനാശകരമായ വ്യവസ്ഥയെ ഇല്ലാതാക്കാന്കേരള തൊട്ടുകൂടായ്മ വിരുദ്ധ സമിതി രൂപീകരിച്ചു. കോഴിക്കോട് സാമൂതിരി കോളേജില്താഴ്ന്ന ജാതിയിലുള്ളവരുടെ പ്രവേശനം, ഉയര്ന്ന ജാതിയിലുള്ളവരും താഴ്ന്ന ജാതിയിലുള്ളവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക, താഴ്ന്ന ജാതിയിലുള്ളവര്ക്ക് അമ്പലം പോലുള്ള പൊതു സ്ഥലങ്ങല്പ്രവേശനം ഉറപ്പാക്കുക എന്നിവയ്ക്കായി അക്ഷീണം പ്രവര്ത്തിക്കുകയും വിവിധ പദ്ധതികള്നടപ്പിലാക്കുകയും ചെയ്തു. കോഴീക്കോട് തളി ക്ഷേത്രത്തിന് മുന്നിലെ പാതയില്താഴ്ന്ന ജാതിയിലുള്ളവര്ക്ക് പ്രവേശനമില്ലായിരുന്നു. ഇതിനെതിരായി കെ. മാധവന്നായരും മറ്റ് നേതാക്കളും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മദ്രാസ് ഹൈക്കോടതിയിലെ പേരുകേട്ട തിയ്യ വക്കീലുമായിരുന്ന സി. കൃഷ്ണനേയും താഴ്ന്ന ജാതിക്കാരായ കുറച്ച് ആളുകളേയും കൂട്ടി ക്ഷേത്രത്തിന് മുന്നിലെ വഴിയിലൂടെ നടക്കുകയും പ്രവേശനം നിഷേധിച്ച് ഉത്തരവ് രേഖപ്പെടുത്തിയ ബോര്ഡ് ഇളക്കി മാറ്റുകയും ചെയ്തു. സംഭവം തളി ക്ഷേത്ര പാതയിലൂടെ നടക്കുന്നതിന് താഴ്ന്ന ജാതിക്കാര്ക്ക് പ്രചോദനമാകുകയും ചെയ്തു.

1924 മാര്ച്ച് 15ന് കേരള തൊട്ടുകൂടായ്മ വിരുദ്ധ സമിതിയുടെ ഡയറക്ടറായി കെ. മാധവന്നായരെ തിരഞ്ഞെടുത്തു. മാര്ച്ച് 30ന് വൈക്കം സത്യാഗ്രഹം തുടങ്ങി. താഴ്ന്ന ജാതിക്കാര്ക്ക് ക്ഷേത്രത്തില്പ്രവേശിക്കുന്നതിനും ക്ഷേത്രപരിസരത്തും റോഡിലൂടെയും നടക്കുന്നതിനും വിലക്കുണ്ടായിരുന്നു. എല്ലാവര്ക്കും റോഡ് ഉപയോഗിക്കുന്നതിനും താഴ്ന്ന ജാതിക്കാര്ക്ക് ക്ഷേത്രപ്രവേശനവും ക്ഷേത്ര പരിസരത്തു കൂടി നടക്കുന്നതിനുള്ള അനുമതിയ്ക്കും വേണ്ടിയായിരുന്നു പോരാട്ടം. എന്നാല്സമരത്തിനിറങ്ങിയവര്ക്കെല്ലാം നിരവധി പ്രതിസന്ധികള്നേരിടേണ്ടി വന്നു. സമയത്ത് ഗാന്ധിജിയുടെ സഹായം അഭ്യര്ഥിക്കുന്നതിനായി കെ. മാധവന്നായര്ഉള്പ്പെട്ട സംഘം ബോംബൈയിലെ ജുഹുവിലേക്ക് പുറപ്പെട്ടു. കെ. മാധവന്നായരും കൂറൂര്നമ്പൂതിരിപ്പാടും ഒപ്പിട്ട് വൈക്കം സ്ട്രഗിൾ എന്ന പേരില്‍ 20 പേജുള്ള കത്ത് ഗാന്ധിജിക്ക് കൈമാറുകയും ചെയ്തു. സന്ദര്ശനത്തിലൂടെ വൈക്കം സത്യാഗ്രഹത്തിന് ഗാന്ധിജി പൂര്ണപിന്തുണ നല്കുകയും വൈക്യം സന്ദർശിക്കാനുള്ള അവരുടെ അഭ്യർത്ഥന സ്വീകരിക്കുകയും ചെയ്തു.  വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഉയര്ന്ന ജാതിക്കാരുടെ കാല്നട യാത്ര (സവര് ജാഥ) നടത്താന്‍ തീരുമാനിച്ചു . തിരുവിതാംകൂറിലെ രാഞ്ജിയെ സന്ദര്ശിച്ച് ക്ഷേത്ര വാതില്പൊതുജനങ്ങള്ക്കായി തുറക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി. 1925 മാർച്ച് 8 ആം തിയതി ഗാന്ധിജി വൈക്യം സന്ദർശിച്ചു.

വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിന് ശേഷം അവരുടെ ശ്രദ്ധ ഗുരുവായൂരിലേക്കായി. താഴ്ന്ന ജാതിക്കാര്ക്ക് ഗുരുവായൂര്ക്ഷേത്രത്തില്പ്രവേശനം അനുവദിക്കുന്നതിനായി വൈക്കം സത്യാഗ്രഹത്തിന്റെ മാതൃകയില്അവിടേയും സത്യാഗ്രഹം തുടങ്ങി. കോണ്ഗ്രസ് നേതാക്കളില്ഒരാളായ കെ. കേളപ്പന്‍ 12 ദിവസത്തെ നിരാഹാര സമരം നടത്തി. എന്നാല്ക്ഷേത്രത്തിന്റെ ഉടമസ്ഥരായ സാമൂതിരിമാര്സമരക്കാരുടെ ആവശ്യങ്ങള്ഒന്നും അംഗീകരിച്ചില്ല. ഇതിനെ തുടര്ന്ന് ഗാന്ധിജി ഇടപെടുകയും ഒരു അഭിപ്രായ സമിതി രൂപീകരിക്കുകയും ചെയ്തു. രാജഗോപാലാചാരി, കസ്തൂര് ഗാന്ധി, ഊര്മിള ദേവി എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. എന്നാല്എനിക്ക് അഭിമാനം തോന്നിയത്, സമിതിയുടെ ഡയറക്ടറായി നിയമിച്ചത് കെ. മാധവന്നായരെയായിരുന്നു എന്ന് വായിച്ചപ്പോഴാണ്. ഉപ്പ് സത്യാഗ്രഹത്തെ തുടര്ന്നുണ്ടായ അറസ്റ്റിനും ജയില്വാസത്തിനും ശേഷം രോഗബാധിതനായ അദ്ദേഹം സമിതിയുടെ ജോലികള്ഒരു  വൈമനസ്യവും കൂടാതെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചോര്ത്ത് ആശങ്കപ്പെട്ടിരുന്ന എന്റെ മുത്തശിയ്ക്ക് തീര്ത്തും വേദനാജനകമായിരുന്നു തീരുമാനം.

ഗുരുവായൂരിലെ ഹിതപരിശോധനയ്ക്ക് ശേഷം അവര്ഗാന്ധിജിയെ നേരില്കാണാനായി പൂനെയ്ക്ക് പോയി. ഗുരുവായൂര്സത്യഗ്രഹ്രവുമായി ബന്ധപ്പെട്ട് ഗാന്ധിജിയും അദ്ദേഹവും തമ്മില്നിരവധി തവണ കത്തിടപാടുകള്നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്കെ. മാധവന്നായരുടെ നേതൃത്വത്തില്ഗുരുവായൂരില്നടന്ന ഹിത പരിശോധനയെപ്പറ്റിയും അതിന്റെ വിജയത്തെപ്പറ്റിയും ഗാന്ധിജി മാധ്യമ പ്രവർത്തകരോട് സംസാരിച്ചു.

നിര്ഭാഗ്യവശാല്കേരളത്തിലെ തൊട്ടുകൂടായ്മ പ്രക്ഷോഭങ്ങളുടെയും വൈക്കം-ഗുരുവായൂര്സത്യഗ്രഹങ്ങളുടെയും ചരിത്രത്തിന്റെ ഏടുകളില്നിന്ന് കെ. മാധവന്നായര്എന്ന പേര് അപ്രത്യക്ഷമായി. ഇത് എന്നെ വല്ലാതെ നിരാശയാക്കി.

കുടിയാന്മാര്ക്കനുകൂലമായ ജന്മി-കുടിയാന്നിയമം

1926 നവംബര്6ന് കെ. മാധവന്നായര്മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സര്ക്കാര്അദ്ദേഹത്തിന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാല്‍, സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങള്ശക്തിയാര്ജിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കെപിസിസി പ്രസിഡന്റിന്റെ ചുമതലകളില്ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്ആഗ്രഹിക്കുതെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. കോൺഗ്രസ്  പ്രസിഡന്റ് എന്ന സ്ഥാനത്തു  ഇരുന്നുകൊണ്ട്  മദ്രാസ് സര്‍ക്കാരിന്റെ മന്ത്രി പദവിയുടെ ചുമതലയോടു  പൂര് നീതി നടപ്പാക്കാന്കഴിയില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിരുന്നാലും സഭയിലെ മലബാറിന്റെ പ്രതിനിധി എന്ന നിലയില്ജന്മി കുടിയാന്നിയമത്തില്മാറ്റം വരുത്തുന്നതിനായി അദ്ദേഹം വാദിച്ചു.

1927 ജനുവരി 29 മുതല്മദ്രാസ് ഗവര്ണറുടെ അധ്യക്ഷതയില്ജന്മി-കുടിയാന്നിയമവുമായി ബന്ധപ്പെട്ട ചര്ച്ചകളാരംഭിച്ചു. നാല് ദിവസമായിരുന്നു ചര്ച്ച. പ്രതികൂലമായിരുന്നു ചര്ച്ചയുടെ ഫലം. എന്നാല്‍, കുടിയാന്മാര്ക്കനുകൂലമായി നിയമം മാറ്റണമെന്നതില്തന്നെ അദ്ദേഹം ഉറച്ചു നിന്നു. അല്ലാത്ത പക്ഷം മദ്രാസ് നിയമസഭയില്നിന്ന് രാജിവയ്ക്കുമെന്ന് അന്നത്തെ ഐസിസി പ്രസിഡന്റ് ജവഹര്ലാല്നെഹ്റുവിന് അദ്ദേഹം കത്തയച്ചു. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ 1929 ഒക്ടോബര്‍ 25 ന് കുടിയാന്മാര്ക്കനുകൂലമായി ബില്പാസായി. ഇതിന്റെ പിന്നില്പ്രവര്ത്തിച്ചതിന് നിരവധി പേര്പ്രശംസയുമായെത്തി. പക്ഷേ, കേരളത്തിന്റെ ചരിത്രത്തില്ഇതൊന്നും ഇടം നേടിയിട്ടില്ല.

മാതൃഭൂമിയുടെ ജനയിതാവ്

മാതൃഭൂമി ദിനപ്പത്രത്തിന്റെ ചോരയും നീരും ആത്മാവുമായിരുന്നു കെ. മാധവന്നായര്‍. മൊയ്ദു മൗലവി, വി.ആര്‍. മേനോന്തുടങ്ങി നിരവധി നേതാക്കള്പല തവണ ഇത് പ്രസ്താവിച്ചിട്ടുമുണ്ട്. സ്വതന്ത്ര ഭാരതം എന്ന ആശയവും, ഗാന്ധിജിയുടെയും മറ്റു നേതാക്കളുടെയും ആഹ്വാനങ്ങൾ ജനങ്ങളിൽ എത്തിക്കുവാനും ഉപകരിക്കുമെന്ന ഉദ്ദേശമായിരുന്നു മാതൃഭൂമി തുടങ്ങാൻ പ്രേരിപ്പിച്ചത്. കെ. മാധവന്നായര്ആയിരുന്നു മാതൃഭൂമിയുടെ ആദ്യത്തെ മാനേജിങ് ഡയറക്ടര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പത്രത്തിന്റെ രജിസ്ട്രേഷന്നടന്നത്.

മാതൃഭൂമി ദിനപ്പത്രത്തിന്റെ ചരിത്രത്തില്അധികമാര്ക്കുമറിയാത്ത ഒരു ഭാഗമുണ്ട്. പത്രത്തിന്റെ നടത്തിപ്പിനായി കെട്ടിടവും പ്രസ് മെഷീനുകളും വാങ്ങാനായി 1923 ൽ 20,000 രൂപ ആവശ്യമായിരുന്നു. 12,000 രൂപ സമാഹരിച്ചു. ബാക്കിയുള്ളത് അദ്ദേഹത്തിന്റെ കൈയില്നിന്നാണ് എടുത്തത്. കടബാധ്യതകളില്ലാതെ എന്ത് വിലകൊടുത്തും ഒരു പത്രം തുടങ്ങുക എന്നത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. എന്നാല്‍, ആദ്യത്തെ അഞ്ച് വര്ഷത്തിനുള്ളില്പത്രത്തിന് 13,000 രൂപയുടെ കടമുണ്ടായി. നടത്തിപ്പും അത്ര സുഗമമായിരുന്നില്ല. പത്രവും കെട്ടിടവും വില്ക്കേണ്ട ഘട്ടത്തില്വരെയെത്തി.

എന്നാല്‍, പത്രത്തിനു വേണ്ടി ഭാര്യയുടെ ആഭരണങ്ങളും സ്വന്തം വീടും വസ്തുവകകളും ഉള്പ്പെടെ എല്ലാം എടുത്ത് അദ്ദേഹം ജാമ്യം നിന്നു. ശേഷം, ഇതിന്റെ പലിശ എല്ലാമാസവും കിട്ടേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം കുട്ടികളുടെ സ്കൂള്ഫീസ് നല്കാന്കഴിയില്ലെന്നും മാനേജര്കൃഷ്ണന്നായര്ക്ക് ഒരു ചെക്ക് കൊടുത്തുകൊണ്ട് അദ്ദേഹം പറയുകയുണ്ടായി. ഇത് പറയുമ്പോൾ കൂടെ കല്യാണി കുട്ടി അമ്മയും (അച്ഛമ്മ), കുട്ടികളായിരുന്ന അച്ഛനും അച്ഛന്റെ ഏട്ടനും ഉണ്ടായിരുന്നു എന്നും,  അച്ഛമ്മ കണ്ണീർ തുടക്കുന്നതു കണ്ടു എന്നും മാതൃഭൂമിയുടെ ചരിത്രം ഒന്നാം വൊൾയൂമിൽ വി ആർ  മേനോൻ എഴുതിയിട്ടുണ്ട്. ഇത്രയേറെ കഷ്ടതകള്അനുഭവിച്ച് ഒരു പത്രത്തെ പടുത്തുയര്ത്തിയിട്ടും അതിന്റെ വെബ്സൈറ്റിലോ വിക്കിപ്പീഡിയ പേജിലോ ഇതോന്നും പരാമര്ശിക്കാത്തത് വേദനാജനകമാണ്. അദ്ദേഹത്തിന്റെ മരണം വരെയും മാതൃഭൂമിയുടെ വളര്ച്ചയ്ക്കായി പ്രയത്നിച്ചയാളാണ് അദ്ദേഹം.


(മാതൃഭൂമിയുടെ ചരിത്രം വോളിയം ഒന്നിൽ  നിന്ന്) 

ഉപ്പുസത്യഗ്രഹം

കേരളത്തില്കെ. കേളപ്പന്റെ നേതൃത്വത്തിലായിരുന്നു ഉപ്പുസത്യഗ്രഹമെങ്കിലും അതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു നല്കിയത് കെ. മാധവന്നായരായിരുന്നുവെന്ന് സ്വാതന്ത്ര്യസമര സേനാനി മൊയ്ദു മൗലവി പറഞ്ഞിട്ടുണ്ട്. സത്യഗ്രഹത്തിന് സാമ്പത്തിക സഹായവും മാധവന്നായര്ചെയ്തിരുന്നു. മാധവന്നായരുടെ പ്രസംഗമാണ് യുവാക്കള്ക്ക് മാര്ച്ച് ചെയ്യാനുള്ള പ്രചോദനവും ഊര്ജവും അത്യുത്സാഹവും നല്കിയതെന്ന് കെ. കേളപ്പന്നായര്പിന്നീട് എഴുതിയിരുന്നു.

അവശതയൊന്നും അദ്ദേഹം ഒരിക്കലും കാര്യമാക്കിയിരുന്നില്ല. പയ്യന്നൂരിലേക്ക്  കടുത്ത പനിയുമായാണ് അദ്ദേഹം കാല്നടയായി പോയത്. മെയ് 12ന് കെ. കേളപ്പനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചപ്പോള്മെയ് 17ന് പയ്യന്നൂരിലെ കെപിസിസിയുടെ ഉപ്പുസത്യഗ്രഹ സമ്മേളനത്തിന് നേതൃത്വം നല്കിയത് കെ. മാധവന്നായര്ആയിരുന്നു. കാലയളവില്സത്യഗ്രഹവുമായി ബന്ധപ്പെട്ട ഉപ്പ് നിരോധനം, വിദേശ വസ്ത്രങ്ങളുടെ കത്തിക്കല്‍, വിദേശ വസ്തുക്കള്വില്ക്കുന്ന കടകളിലേക്കുള്ള പിക്കറ്റിങ്, സ്വദേശി ഉത്പന്നങ്ങള്മാത്രമേ ഉപയോഗിക്കുവെന്നതിനുള്ള ഒപ്പു ശേഖരണം, ഖാദി വസ്ത്രങ്ങളുടെ പ്രചരണം, മദ്യ നിരോധനം തുടങ്ങി നിരവധി പ്രതിഷേധങ്ങള്ക്കും അദ്ദേഹം നേതൃത്വം നല്കി. ഇതില്പങ്കാളികളാകാൻ സ്ത്രീകള്ക്കും കുട്ടികള്ക്കും അദ്ദേഹം പ്രചോദനം നല്കി. ഇത് കണക്കിലെടുത്ത് 1930 ജൂലൈ ഒന്പതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കേരളത്തിലെ പാഠ്യപദ്ധതിയില്  ഉപ്പുസത്യാഗ്രഹത്തിൽ  കെ. മാധവന്‍ നായർ അറസ്റ്റ് വരിച്ച ഒരു ആളായിട്ടുപോലും ഉള്പ്പെടുത്തിയിട്ടില്ല എന്നത് വേദനാ  ജനകമാണ്.

മഹാനായ ഒരു എഴുത്തുകാരന്കൂടിയാണ് കെ. മാധവന്നായര്‍. ധാരാളം മാസികകള്ക്ക് വേണ്ടി അദ്ദേഹം കവിതകളെഴുതി. മാതൃഭൂമിയില്സ്ഥിരമായി ലേഖനങ്ങളെഴുതിയിരുന്നു. കൂടാതെ 1921ലെ മാപ്പിള ലഹളയിലെ ദൃക്സാക്ഷിയില്നിന്ന് വിവരങ്ങള്ശേഖരിച്ച് "മലബാർ കലാപം"  എന്ന ഒരു പുസ്തകവും അദ്ദേഹം എഴുതിയിരുന്നുഗാന്ധിജിയുടെ കേരള  സന്ദർശന വേളകളിൽ ഗാന്ധിയുടെ പ്രസംഗങ്ഗൾ തൽക്ഷണം തർജമ ചെയ്തിരുന്നത് കെ മാധവൻ നായർ ആണ്. മഹാത്മജിയുടെ  ആത്മ  കഥ "എന്റെ സത്യാന്വേഷണ പരീക്ഷകൾ" മലയാളത്തിലേക്ക് തർജമ ചെയ്തതും  കെ മാധവൻ നായർ ആണ്. 1928 മെയ് 24  ഇന് മാതൃഭൂമി പുസ്തക രൂപത്തിൽ അത് പ്രസിദ്ധികരിച്ചു.

അര്ബുദത്തെ തുടര്ന്ന് 51-മത്തെ വയസ്സില്‍ 1933 സെപ്തംബര്‍ 28 ന് സ്വന്തന്ത്ര ഭാരതം, ഐക്യ കേരള രൂപീകരണം എന്നീ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കപെടുന്നത് കാണാനിടയാകാതെ അദ്ദേഹം അന്തരിച്ചു.

(അച്ചച്ചൻ  മരിച്ചപ്പോൾ ഗാന്ധിജി അയച്ച ടെലിഗ്രാം)


എന്റെ മുത്തച്ഛന കുറിച്ചുള്ള കൂടുതല്വിവരങ്ങള്കണ്ടെത്തിയതോടെ സങ്കടമാണ് തോന്നിയത്. അദ്ദേഹത്തെ കുറിച്ച് വായിക്കുമ്പോള്ചിലപ്പോഴൊക്കെ കണ്ണുനീര്വരുമായിരുന്നു.

ചെറുപ്രായത്തില്തന്നെ തന്റെ ജീവനും ജീവിതവും രാഷ്ട്ര സേവനത്തിന് വേണ്ടി സമര്പ്പിച്ച ഒരാളെ എങ്ങനെയാണ് ചരിത്രത്തില്നിന്ന് ഒഴിവാക്കാന്സാധിക്കുക? എന്റെ മുത്തച്ഛനെക്കുറിച്ച് ഞാന്കൂടുതല്അറിയണമെന്നും അത് മറ്റുള്ളവരെ അറിയിക്കണമെന്നും അലിഅക്ബര്സര്നിര്ബന്ധം പിടിച്ചത് എന്തുകൊണ്ടാണെന്ന് ഇപ്പോഴെനിക്കറിയാം.

2020 സെപ്തംബര് 27  ആം തിയതി ജന്മഭൂമി പത്രത്തിൽ    2  പേജ് സപ്പ്ളിമെന്റ ആയി ഈ ആർട്ടിക്കിൾ വന്നിരുന്നു. എന്റെ മുത്തച്ഛനെ കുറിച്ച് ജന്മഭൂമി ഇത്തരത്തിലൊരു സപ്ലിമെന്റ് ചെയ്തതിനു‍ എനിക്ക് അതിയായ സന്തോഷവും നന്ദിയും ഉണ്ട് . ജയ്ഹിന്ദ്.

Update: അച്ഛനെ കുറിച്ച് ഇയ്യിടെ  മാതൃഭൂമിയിൽ വന്ന ചില ലേഖനങ്ങൾ ഇവിടെ ഉൾപെടുത്തുന്നു . ഇതിനു മാതൃഭുമിയോടും നന്ദി പ്രകടിപ്പിക്കുന്നു .





Comments

  1. I FEEL I SHOULD HAVE READ THIS EARLER.( ANY WAY DELAYED IS BETTER THAN NEVER.)

    ReplyDelete

Post a Comment

Popular posts from this blog

In my mother's honor

Ayurveda my personal experience.

My Grandfather's role in Kerala Piravy (Foundation) Day